Tuesday, 18 February 2014

ആരു ചികിസിക്കും? ആരാണതിനു യോഗ്യതയുള്ളവർ?

ആരു ചികിസിക്കും? 
ആരാണതിനു യോഗ്യതയുള്ളവർ?

മെഡിക്കൽ കോളേജുകളിലേയും വന്കിട സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി
ആശുപത്രികളിലേയും സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാരുടെ കരങ്ങളിൽ
ആണു ജനങ്ങളുടെ ആരോഗ്യം എന്ന ചിന്താഗതി ഇന്നു നമ്മുടെ നാട്ടിൽ
പരക്കെ വ്യാപകമാണ്. "ജനകീയ ആരോഗ്യം" എന്ന അതിമനോഹരമായ
പ്രയോഗം ആവിഷകരിച്ച,ഇടതുപക്ഷ സഹചാരിയായ മുൻ കേരളവൈസ്ചാൻസലർ
ഡോ.ബി.ഇക്ബാലും അനുയായികളും ആണ് ഇത്തരം ഒരു ചിന്താഗതി പരത്തിയത്.
കേരളത്തെ ചികിസിക്കണം എന്ന പേരിൽ ഫെബ് 16-22 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
ഡോ.ഇക്ബാലെഴുതിയ ലേഖനം പരക്കെ ചർച്ച 
ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

" വികസിത രാജ്യങ്ങൾക്കു തുല്യമായ ആരോഗ്യനിലവാരം കൈവരിച്ചസംസ്ഥാനമാണു കേരളം" എന്നതാണു ഡോ.ഇക്ബാലിന്റെ ആദ്യ
വാചകം.സംസ്ഥാനം"ആയിരുന്നു"എന്നെന്റെ വക ഭേദഗതി.
1965,1974 കാലഘട്ടങ്ങളിലെ ആരോഗ്യനിലയുടെ സ്ഥിതിവിവരം ഡോ.ഇക്ബാൽനൽകുന്നു.
1974 കാലത്ത് കേരളത്തിൽ എത്ര മെഡിക്കൽ കോളേജുകൽ,എത്രമൾട്ടിസ്പെഷ്യാലിറ്റിഹോസ്പിറ്റലുകൾ,എത്ര സൂപർസ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരുന്നു എന്ന
കാര്യം ഡോ.ഇക്ബാൽ അറിഞ്ഞോ അറിയാതെയോ മറച്ചു പിടിക്കുന്നു.ജനകീയആരോഗ്യത്തിൽ ഇവയുടെ പങ്ക് മൻസ്സിലാക്കണമെങ്കിൽ ആ കണക്കുകളും വേണം.
ആരോഗ്യമേഖലയ്ക്ക് അക്കാലത്ത സർക്കാർ നൽകിയ വിഹിതം ഡോ.ഇക്ബാൽപറയുന്നുണ്ട്.വെറും 0.9 ശതമാനം.
എന്നു പറഞ്ഞാൽ വെറൂം 0.9മ്ശതമാനം കൊണ്ടൂം വൻ നേട്ടം നേടാം.അതിനു മൂന്നുശതമാനം വിഹിതമോ അമേരിക്കയിൽ അവർ ഇന്നു ചെലവാക്കുന്ന 18 ശതമാനമോ വേണ്ട എന്ന കാര്യം ഡോ.ഇക്ബാൽ കാണാതെ പോകുന്നു.
(തുടരും)
1974 കാലത്ത് കേരളത്തിൽ ഉയർന്ന ആരോഗ്യനിലവാരം
പുലർത്തിയിരുന്നതിന്റെ കാരണങ്ങൾ (!)സാമൂഹ്യനീതിയിലധിഷ്ഠിതം,
(2)ഉയർന്ന സാക്ഷരത,(3)ഭൂപരിഷകരണനിയമം വഴി ജന്മിത്വം അവസാനിപ്പിച്ചത്,
(4)പൊതുവിതരണസമ്പ്രദായം,(5)അവകാശസമരങ്ങളിലൂടെ ഉണ്ടായ നേട്ടം എന്നിവയും
അതിനെല്ലാമുപരി (6)ഉയർന്ന സ്ത്രീസാക്ഷരതയും ആണെന്നു ഡോ.ഇക്ബാൽ.
പക്ഷേ വർഷങ്ങൾ കഴിഞ്ഞു 2014 ല് പോലും ഈ നേട്ടങ്ങൾ ആറും  നിലനിൽക്കുന്നു.
പക്ഷേ ആരോഗ്യനിലവാരം മോശം.രോഗാതുരത്(മോർബിഡിറ്റി) കൂടുതൽ.
എന്താണു കാരണം?
ഡോ.ഇക്ബാൽ എടുത്തു പറഞ്ഞ കാരണങ്ങൾ മാത്രമല്ല 1974 കാലത്തെ ഉയർന്ന
ആരോഗ്യനിലവാരത്തിനു കാരണം എന്നു വ്യക്തം.
പിന്നെ എന്തായിരുന്നു കേരളത്തിലെ ഉയർന്ന ആരോഗ്യനിലവാരത്തിനു കാരണം?
"കേരളാ മോഡലി"നു കാരണമായ അടിസ്ഥാന ഘടകം എന്തായിരുന്നു?
ഇന്നില്ലാത്ത എന്താണന്നുണ്ടായിരുന്നത്?

Tuesday, 28 January 2014

പ്രസവിക്കാനും മുലയൂട്ടാനും

പ്രസവിക്കാനും മുലയൂട്ടാനും
കഴിഞ്ഞ മൂന്നു വർഷങ്ങളായി കോട്ടയം ജില്ലയിലെ ഹയർ
സെക്കണ്ടറി സ്കൂളുകളിലെ സൗഹൃദക്ലബ്ബുകളിൽ ആൺകുട്ടികൾക്കും
പെണ് ക്കുട്ടികൾക്കും(ഒരുമിച്ചു തന്നെ) ഫാമിലി ലൈഫ് എഡ്യൂക്കേഷൻ
എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് എടുക്കുന്ന പൊതുജനാരോഗ്യ
പ്രവർത്തകൻ കൂടിയായ ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ,"സർക്കാർ സ്കൂളുകളിൽ
പ്രസവരക്ഷ" എന്ന പേരിൽ മനില സി.മോഹൻ ഫെബ്രുവരി 2 ലക്കം മാതൃഭൂമി
ആഴ്ച്ചപ്പതിപ്പിലെ ട്രൂ കോപ്പിയിലെഴുതിയ ചില കാര്യങ്ങൾ അംഗീകരിക്കുന്നില്ല.

റൂബെല്ലാവാക്സീൻ കുത്തി വച്ചാൽ  "കുട്ടികളെ നിങ്ങളെല്ലാവരും പ്രസവിക്കാനുള്ളവർ
എന്ന തോന്നൽ കുമാരികളിൽ ഉണ്ടാക്കും" എന്ന വാദം അജ്ഞത കൊണ്ടു മാത്രമാണ്.
കുമാരികൾ നാളെ വിവാഹിതരാകേണ്ടവരും സന്തുഷ്ടകുടുംബജീവിതം നയിക്കേണ്ടവരും 
അമ്മയാകേണ്ടവരും കുഞ്ഞുങ്ങളെ മുലയൂട്ടി തന്നെ വളർത്തേണ്ടവരുമാണെന്ന
കാര്യം അവരോടു തുറന്നു തന്നെ പറയാറുണ്ട്.പ്രകൃതി പെൺകുട്ടികൾക്കും ഗർഭ
പാത്രം നൽകിയിരിക്കുന്നത് പ്രസവിക്കാനും സ്തനങ്ങൾ നൽകിയിരിക്കുന്നത് മുല
ഊട്ടാനും തന്നെയാണ്.യോനി ആർത്തവസ്രാവത്തിനും ലൈംഗീകബന്ധത്തിനും പ്രസവത്തിനും
വേണ്ടിയും. അവയൊക്കെ ഉപയോഗിക്കാതിരുന്നാൽ പ്രകൃതി അഥവാ ദൈവം അവളെ
ശിക്ഷിക്കും.ഫൈബ്രോയിഡ് എന്ന ഗർഭപാത്രമുഴകളും സ്താനാർബുദവും മറ്റും പിടിപെടുന്നത്
അങ്ങനെയാണെന്നു കുട്ടികളോടു പറഞ്ഞു കൊടുക്കാറുണ്ട്.അല്ലാത്ത പക്ഷം അവരിൽ 
പലരും ഡിങ്ക് (DINK)സമൂഹത്തിൽ ചേരും.(DOUBLE INCOME;NO KID'ഡബിൾ ഇങ്കം.നോ കിഡ്)അതേ പെൺകുട്ടികളെ
സൃഷ്ടിച്ചിരിക്കുന്നത് ഗർഭിണിയാകാനും അമ്മയാകാനും മുലയൂട്ടനും തന്നെ.
അല്ലെങ്കിൽ
പിന്നെ എന്തിനു ഗർഭപാത്രം? എന്തിനു സ്തനങ്ങൾ?

Monday, 23 December 2013

ഡോ.ടി.തോമസ്(1917-1998)

ഡോ.ടി.തോമസ്(1917-1998)
ആദ്യ മലയാളി തൊറാസിക് സർജൻ
കാർഡിയാക് സർജൻ എന്നതിനു പുറമേ ഗ്രന്ഥകാരനും കവിയുമായിരുന്നു
ഡോ.തോമസ് തോമസ് എന്ന ടി.തോമസ്(August 29, 1917 – October 31, 199
പ്രശസ്ത കാർഡിയാക് സർജൻ റീവ് എച്ച് മെറ്റ്സിന്റെ ( Reeve H. Betts)കീഴിൽ
 വെല്ലൂരിൽ പരിശീലനം കിട്ടിയ ആദ്യ മലയാളി ഡോക്ടർ.മദ്രാസ് മെഡിക്കൽ കോളേജിൽ
നിന്നു ഡിഗ്രി പഠനം.സ്റ്റാൻലിയിൽ ഹൗസ് സർജൻസി.മൈറ്റ്രൽ വാല്വോട്ടമി എന്ന ഹൃദയ
ശസ്ത്രക്രിയ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യക്കാരൻ.റോക്ഫെല്ലർ ഫെലോഷിപ് കിട്ടി
ലണ്ടനിലും എഡിൻബറോയിലും ഉപരി പരിശീലനം.കരണാടകയിലും കേരളത്തിലും
അധ്യാപനം നടത്തിയ ശേഷം പാപ്പുവാ ന്യൂ ഗിനിയായിലും ലിബിയായിലും മെഡിക്കൽ
അദ്ധ്യാപകനായി ജോലി നോക്കി.നല്ലൊരു എഴുത്തുകാരൻ.പഠനകാലത്തു തന്നെ
കാരവനിൽ കഥകൾ എഴുതി വരുമാനമുണ്ടാക്കി ചെലവു നടത്തിയിരുന്നു.കഥകൾക്കു
പുറമേ കവിതയും നോവലുകളും എഴുതി.മിക്കവയും കേരള പശ്ചാത്തലത്തിൽ.
സിസ്റ്റർ അല്ഫോൻസാമ്മയെ കുറിച്ചെഴുതിയ പുസ്തകം വഴിയാണു അവർ ശ്രധേയ ആകുന്നതും
പിന്നീട് വാഴ്ത്തപ്പെട്ടവൾ ആകുന്നതും.സിഡ്നി(ആസ്ത്രേലിയാ) റേഡിയോയിൽ അദ്ദേഹത്തിന്റെ
കവിതകൾ വായിക്കപ്പെട്ടിരുന്നു.ശ്വാസകോശ ശസ്ത്രക്രിയകളെ കുറിച്ചുള്ള പഠനം
Results of Resection for Pulmonary Tuberculosis, Indian Journal of Tuberculosis
Vol. III, New Delhi, March, 1956. No. 3.ശ്രദ്ധേയമായി.
സിഡ്നിയിൽ വച്ച് 81 വയസ്സുള്ളപ്പോൾ
അന്തരിച്ചു(1998)

Saturday, 21 December 2013

വ്യായാമം എന്ന ദിവ്യൗഷധം.

വ്യായാമം എന്ന ദിവ്യൗഷധം.
ആയുരാരോഗ്യസൗഖ്യത്തിനു മതിയായ അളവിൽ
വ്യായാമം ആവശ്യമാണെന്ന വസ്തുത പുരാതനകാലം
മുതൽക്കേ അറിയാമായിരുന്നു.

മതിയായ അളവിൽ പോഷകാഹാരവും മിതമായ
അളവിൽ വ്യായാമവും ആരോഗ്യപൂർണ്ണമായ
ജീവിതത്തിനാവശ്യമെന്നു ഹിപ്പോക്രാറ്റ്സ് പണ്ടേ പറഞ്ഞിരുന്നു.

എന്നാൽ 1800 വരെ ഈ ഒരു വസ്തുത മിക്ക ചികിൽസകരും
മറന്നുകളഞ്ഞു.

മക്കൻസി എന്ന ചികിൽസകൻ ചിരകാല(ജീവിത ശൈലി) രോഗങ്ങളെ
ഒഴിവാക്കാൻ വ്യായാമം ആവശ്യമെന്ന കാര്യം ഇക്കാലത്ത് ഉറക്കെ പറഞ്ഞു.
തുടന്നു പാശ്ചാത്യരാജ്യങ്ങളിൽ ഭരണാധികാരികൾ കുറഞ്ഞ ചെലവിൽ
സാധാരണക്കാർക്കു വ്യായാമം കിട്ടാനുള്ള മാർഗ്ഗങ്ങൾ ആവിഷകരിച്ചു.
എന്നാലും പുകവലി,മദ്യപാനം,പോഷകാഹാരം എന്നിവയെക്കുറിച്ചു
നടത്താറുള്ള രീതിയിൽ അവിടേയും വ്യായാമത്തെ ക്കുറിച്ചു പൊതു
ജനത്തെ പറഞ്ഞു മൻസ്സിലാക്കാൻ ശ്രമം നടന്നില്ല എന്നവരും ഇന്നു
ഖേദിക്കുന്നു.
ബ്രിട്ടീഷ് ജേർണൽ ഓഫ് ജനറൽ പ്രാക്ടീസ്
എന്ന വൈദ്യശാത്രമാസികയുടെ ജനുവരി ലക്കം എഡിറ്റോറിയൽ
ലേഖനം ഇതു ശരി വയ്ക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു
മരണകാരകമായി തീരുന്ന പത്ത് പ്രമുഖ അവ്സ്ഥകളിൽ
ഒന്ന് വ്യായാമക്കുറവു അഥവാ മെയ്യനങ്ങാ ജീവിത ശൈലി
ആണ്.വർഷംതോറും ഇക്കാരണത്താൽ 19 ലക്ഷം മരണങ്ങൾ
നടക്കുന്നു.അഥിറോസ്ക്ലേറോസ്സിസ് എന്നറിയപ്പെടുന്ന രക്തക്കുഴൽ
ഭിത്തികൾക്കു കട്ടി കൂടുന്ന അവസ്ഥ,അമിത രക്തമർദ്ദം(പ്രഷർ),
പ്രമേഹം,അസ്ഥി ശോഷണം(ഓസ്റ്റിയോപോറോസ്സിസ്),രക്തകോള്സ്റ്റ്രോളിന്റെ
ഉയർന്ന നില, പൊണ്ണത്തടി,ചിലയിനം മനോരോഗങ്ങൾ
എന്നിവ യൊക്കെ വ്യായാമക്കുറവിനാൽ സംഭവിക്കും.
പുകവലി,ഉയർന്ന രക്തകോളസ്റ്റ്രോൾ,ഉയർന്ന രക്തമർദ്ദം എന്നിവയേക്കാൾ
ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണം മെയ്യനങ്ങാ ജീവിത ശൈലിയാണെന്നു
മൻസ്സിലാക്കുക.വ്യായാമം സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നു എന്ന കാര്യം
വിസ്മരിക്കരുത്.വ്യായാമം കാൻസർ സാധ്യതയും കുറയ്ക്കും.വൻ കുടലിനെ
ബാധിക്കുന്ന കാനസർ വ്യായാമം ചെയ്യാൻ മടിക്കുന്നവരിലാണു കൂടുതൽ
കാണപ്പെടുന്നത്.സ്തനം.പ്രൊസ്റ്റേറ്റ് കാൻസർ ബാധകളും വ്യായാമം ചെയ്യാൻ
മടിക്കുന്നവരിലാണു കൂടുതൽ.
ശാരീരികാദ്ധ്വാനവും വ്യായാമവും തമ്മിലുള്ള വ്യത്യാസം
എന്തെന്നു പലർക്കുമറിഞ്ഞുകൂടാ.ശാരീരികാദ്ധ്വാനത്തിന്റെ
ഒരു ഭാഗം മാത്രമാണ് വ്യായാമം എന്നു ലോകാരോഗ്യസംഘടന.
മുൻ കൂറായി പ്ലാൻ ചെയ്ത,ആവർത്തനസ്വഭാവമുള്ള ,ഉദ്ദേശ്യമുള്ള
ഒരു പ്രവൃത്തിയാണ് വ്യായാമം.അതു ശാരീരികക്ഷമത വർദ്ധിപ്പിക്കും.
ശേമുഷി കൂട്ടും.അവയവങ്ങളുടെ പ്രത്യേകരീതിയിലുള്ള ചലനങ്ങൾ,
കളികൾ,നടത്തം ,ഓട്ടം,സൈക്കിളിംഗ് എന്നിവയെല്ലാം വ്യായാമത്തിൽ
പെടും.
അമേരിക്കയിൽ വ്യായാമം പ്രോല്സാഹിപ്പിക്കാൻ നാഷണൽ ഫിസിക്കൽ
ആക്ടിവിറ്റി പ്ലാൻ എന്ന പദ്ധതിയുണ്ട്.രോഗപരിശോധനയ്ക്കെത്തുമ്പോൾ
രക്ത സമ്മർദ്ദം നോക്കുക എന്നതു പോലെ ഓരോ രോഗികളുടേയും വ്യായാമ
വിവരവും ഡോക്ടർ അവിടെ രേഖപ്പെടുത്തണം.വ്യായായം കുറവെന്നു
കണ്ടാൽ അതു കൂട്ടാൻ ഉപദേശം നൽകും.മുലയൂട്ടാന് ഇംഗ്ലണ്ടിൽ അമ്മമാർക്ക്
ഇന്നു പ്രതിമാസം ഇരുനൂറു പൗണ്ട് വീതം ധനസഹായം കൊടുക്കുന്നതു പോലെഅമേരിക്കയിൽ വ്യായായം ചെയ്യാൻ സർക്കാർ ധനസഹായം നൽകുന്നുവത്രേ.അതിനായി ഔഷധക്കുറിപ്പടി എന്ന പോലെ ഡോക്ടർ വ്യായാമക്കുറിപ്പടി
നൽകുന്നു.ഏതിനം വ്യായാമം,എത്രസമയം,എത്ര ദിവസം കൂടുമ്പോൾ,ആഴ്ചയിൽഎത്രതവണ,കഠിനമോ ലഘുവോ,എന്താണു ലക്ഷ്യം എന്നെല്ലാം കുറിപ്പിൽ വ്യക്തമാക്കിയിരിക്കും.യൂ.കെ ഒഴിച്ചുള്ള മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരംവ്യായാമക്കുറിപ്പുകൾ നൽകപ്പെടുന്ന രീതിയുണ്ട്.സ്വീഡൻ ഉദാഹരണം.അവിടത്തെ
നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ഡോക്ടർമാർക്കു വേണ്ടി ഈ വിഷയത്തിൽഒരു കൈപ്പുസ്തകം ഇറക്കിയിട്ടുണ്ട്.ഒരോ രോഗിക്കും അവരവർക്കു പറ്റിയ വ്യായാമംനിർദ്ദേശിക്കപ്പെടുന്നു.
യൂ.കെ യിലെ ചീഫ് മെഡിക്കൽ ഓഫീസ്സർ വിവിധപ്രായത്തിൽ
ചെയ്യേണ്ട വ്യായാമത്തെ കുറിച്ചു ചില മാർഗ്ഗരേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
19-64 പ്രായത്തിലുള്ളവർ ആഴ്ചയിൽ 150 മിനിട്ട് വ്യായാമം ചെയ്തിരിക്കണം.
കഠിനം കൂടിയതോ കുറഞ്ഞതോ ആവാതെ ഇടത്തരം വ്യായാമം 10 മിനിട്ടു വീതമുള്ള
തവണകളിൽ ആവർത്തിക്കണം.ആഴ്ചയിൽ 5 ദിവസം ഒരു ദിവസം 30 മിനിറ്റ്
എന്ന കണക്കിൽ.ആഴ്ചയിൽ 2 ദിവസം കഠിനമായ വ്യായാമം 75 മിനിട്ട് വീതം
എടുത്താലും മതിയാകും.പേശിബലം കൂട്ടാനാണിത്.65നു മുകളിൽ ഇതു തന്നെ
ആകാം.പക്ഷേ ബാലൻസ് കൂട്ടാനുള്ള വ്യായാമം കൂടി വേണം.പേശികളുടെ
പ്രവർത്തനം ഏകോപിപ്പിക്കാനുള്ള വ്യായാമമുറകളും വേണം.കുട്ടികൾക്കായി
പ്രത്യേക വ്യായാമമുറകളും നിർദ്ദേശിക്കപ്പെടുന്നു.ലിപ്റ്റിനു പകരം നടകൾ
കയറി ഇറങ്ങുക ,ജോലിസ്ഥലത്തേക്കു നടന്നു പോകുക എന്നിവയും
നിർദ്ദേശിക്കപ്പെടുന്നു.
വ്യായാമം സാവധാനം തുടങ്ങി, ക്രമേണ സ്പീഡ് കൂട്ടി
എൻഡുറൻസ്.പ്ല്ക്സിബിലിറ്റി സ്റ്റേജുകൾ വഴി പിന്നെ,
ക്രമേണ സ്പീഡു കുറച്ചു കൊണ്ടു വന്നു വേണം നിർത്തുവാൻ.
ഫീക്വൻസി,ഇന്റൻസിറ്റി,ടൈം,ടൈപ്പ് ഇവയെല്ലാം പ്രാധാന്യം
അർഹിക്കുന്നു.ഒരോരുത്തർക്കും ഇവ വ്യത്യ്സ്തമായിരിക്കും.

കടപ്പാട്:
അജയ് സേത് എക്സർസൈസ് പ്രസ്ക്രിപ്ഷൻ എഡിറ്റോറിയൽ
ബി.ജെ.ജി.പി ജനുവരി 2014

Saturday, 14 December 2013

ആമാശയ അൾസർ

ജാവോർസ്കി എന്ന പോളീഷ് ഡോക്ടർ 100 വർഷം
മുമ്പുതന്നെ ചിലരുടെ ആമാശയത്തിൽ സ്പൈറൽ
ആകൃതിയിലുള്ള ചില ബാക്ടീരിയകളെ കണ്ടെത്തിയിരുന്നു.
ബിസ്സാസെറോ എന്ന ഡോക്ടർ ഇതു ശരിയെന്നു കണ്ടെത്തിയിരുന്നു.
എന്നാൽ 1970 വരെ ഈ ബാക്ടീരിയാക്കു വൈദ്യലോകം വലിയ
പ്രാധാന്യം നൽകിയില്ല.ആ വർഷം ആസ്ത്രേലിയായിലെ പെർത്തിലെ
ജെ.ആർ.വാറൻ ഈ ബാക്ടീരിയ ആമാശയത്തിൽ രോഗം ഉണ്ടാക്കുന്നു
എന്നു സംശയിച്ചു.ബി.ജെ.മാർഷൽ എന്ന ഡോക്ടറും ഒത്ത് വാറൻ
1982 ല് 12 രോഗികളിൽ ഹെലികോ ബാക്ടർ പൈലോറൈ എന്ന
ബാക്ടീരിയാ ആമാശയത്തിൽ ഗാസ്റ്റ്രൈറ്റിസ് എന്ന അവസ്ഥ ഉണ്ടാക്കുന്നു
എന്നു സ്ഥാപിച്ചു.തുടർന്നു നിരവ്ധി പഠനങ്ങൾ ആമാശയ അൾസർ
(ഗാസ്റ്റ്രിക് അൾസർ,പെപ്റ്റിക് അൾസർ) ഈ ബാക്ടീരിയായുടെ സാന്നിധ്യം
കൊണ്ടാണുണ്ടാകെന്നതെന്നു കണ്ടെത്തി. ആദ്യ പേർ കാമ്പൈലോ ബാക്ടർ
പൈലോറിഡിസ് എന്നായിരുന്നു.പിന്നെ കാമ്പൈലോ ബാക്ടർ പൈലോറൈ
എന്നാക്കി.മാർഷൽ സ്വയം ഈ ബാക്ടീരിയയെ വിഴുങ്ങി ഗാസ്റ്റ്രൈറ്റിസ്
ബാധ ഏറ്റുവാങ്ങാനും മടിച്ചില്ല.( സിഫിലിസ് എന്നെ ഗുഹ്യരോഗത്തെ
പഠിക്കാൻ മഹാനായ ഹണ്ടർ രോഗിയുടെ ചലം സ്വയം കുത്തി വച്ച്
സിഫിലിസും(സ്വർണ്ണ നിറമാർന്ന വ്രണം) വെളുത്ത വെള്ളി ചലം വരുന്ന
ഗൊണേറിയായും ഒന്നിച്ചു വാങ്ങിയ ചരിത്രം ഇവിടെ ഓർമ്മിക്കുന്നത
രസകരമാവും)
ആന്റി ബയോട്ടിക്സ് ബിസ്മത് എന്നിവ നൽകി ഹെലികോബാക്ടർ
അണുക്കളെ നശിപ്പിക്കാം എന്നും മാർഷൽ സ്ഥാപിച്ചു.
ഈ ബാക്ടീരിയ ആണു ആമാശയത്തിൽ വരുന്ന ഗാസ്റ്റ്രിക് വ്രണത്തിനും
ഡൂവോഡിനം എന്ന ചെറുകൂടൽ ഭാഗത്തു വരുന്ന ഡൂവോഡിനൽ വ്രണത്തിനും
കാരണം എന്നു സംശയാതീതമായി തെളിയിക്കപ്പെട്ടു.ആമാശയ കാൻസർ,
ലിമ്ഫോമാ എന്നിവയ്ക്കും ഈ ബാക്ടീരിയാ കാരണമാവും.
തിരുവിതാം കൂറിൽ പെപ്റ്റിക് അൾസർ രോഗികൾ വളരെ ഉണ്ടെന്നു
നെയ്യൂരിലെ ഡോ.സോമർ വെൽ കണ്ടെത്തി.എരുവു കൂടിയ ഭക്ഷണം,സമയം
തെറ്റിയുള്ള ഭക്ഷണശീലം,മനോസമ്മർദ്ദം,ചില ഔഷധങ്ങളുടെ തുടർച്ചയായ
ഉപയോഗം എന്നിവ ആണു കാരണം എന്നും കരുതിയിരുന്നു.ദീർഘകാലം
തുടരുന്നവരിൽ ആമാശയത്തിനു ചെറു കുടലിലേക്കു ബൈപാസ് ഉണ്ടാക്കി
വ്രണമുള്ള ഭാഗത്തൂടെ ഉള്ള ആഹാരയാത്ര ഒഴിവാക്കുന്ന ഗാസ്റ്റ്രോ-ജെജുനോസ്റ്റമി
എന്ന ശസ്ത്രക്രിയയാണു സോമർവെല്ലിന്റെ കാലം മുതൽ നടന്നു വന്നിരുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളെജിൽ അറുപതുകളിൽ ഇത്തരം നൂറുകണക്കിനു
ശസ്ത്രക്രിയകൽ ചെയ്തിരുന്നു.ശസ്ത്രക്രിയകൾക്കു വിധേയരായവരിൽ ബൈപാസ്
ബന്ധം ഉണ്ടാക്കിയ സ്ഥാനത്ത്-അനസ്റ്റമോട്ടിക് അൽസർ എന്നെ വ്രണം വീണ്ടും
വന്നിരുന്നു.അതിനു വീണ്ടും ശസ്ത്രക്രിയ.ഇതുണ്ടാവാതിരിക്കാൻ പിന്നീട്
വാഗോട്ടമി എന്ന ശത്രക്രിയ കൂടി ചെയ്തിരുന്നു.ചില സർജന്മാരാകട്ടെ ആമാശയത്തിന്റെ
ഒരു ഭാഗം തന്നെ എടുത്തു കളഞ്ഞിരുന്നു(പാർഷ്യൽ ഗാസ്റ്റ്രെക്ടമി) എണപതുകൾ
ആയപ്പോൾ ഹൈലി സെലെക്ടീവ് വാഗോട്ടമി എന്ന ശത്രക്രീയ ഗാസ്റ്റ്രോ സർജന്മാർ
നമ്മുടെ കേരളത്തിലും ചെയ്തു തുടങ്ങി.ഡോ.എൻ.രാജൻ ഇത്തരം നിരവധി
ശസ്ത്രക്രിയകൾ ചെയ്തിരുന്നു.
ഹെലികോബാകടർ ആണു രോഗകാരണം എന്നു കണ്ടെത്തിയതോടെ ഔഷധ ചികിസ
മതി,ശസ്ത്രക്രിയ വേണ്ട എന്ന സ്ഥിതി വന്നു.
കണ്ടു പിടുത്തങ്ങളുടെ വെളിച്ചത്തിൽ,പുത്തൻ തെളിവുകൾ കിട്ടുമ്പോൾ,ചികിസയിൽ
മാറ്റം വരുത്തും.ഇന്നത്തെ ശരി നാളെ തെറ്റായെന്നും വരാം.

Friday, 13 December 2013

പ്രമേഹവും ഓർമ്മക്ഷയവും

പ്രമേഹവും ഓർമ്മക്ഷയവും
ബ്രിട്ടനിൽ ഓർമ്മക്ഷയം ബാധിച്ച 5 ലക്ഷം
അൽഷീമേർസ് രോഗികളൂണ്ട്.
അവരിൽ നല്ല പങ്കും പ്രമേഹത്തിന്റെ അവസാന
ഘട്ടത്തിലാണു താനും.ടൈപ്പ് 2 എന്ന രണ്ടാം തരം
(പ്രായമായവരിൽ കാണുന്ന ഇനമാണിത്.ഒന്നാം തരം
കുട്ടികളിൽ കാണുന്നു.അതു പാരമ്പര്യമായി കിട്ടുന്നതല്ല.
രണ്ടാം തരം പാരമ്പര്യമായി കിട്ടുന്ന ഇനം)
പ്രമേഹരോഗികളിൽ
ആണു ഓർമ്മക്ഷയം.കൂടുതലായി ശ്രവിക്കപ്പെടുന്ന ഇൻസുലിൻ
ഹോർമോണാണു ഓർമ്മകുറയാൻ കാരണം.ഓർമ്മ ക്രമേണ
കുറഞ്ഞ് 70 ശതമാനം രണ്ടാം തരം പ്രമേഹരോഗികളും ഓർമ്മക്ഷയ രോഗികളായി മാറുന്നു.പ്രമേഹരോഗിയെന്നു കാണുന്നതു
മുതൽ തൂക്കം പൊക്കത്തിനനുസരിച്ചു (ബി.എം.ഐ) നിലനിർത്താനും
ആഹാരനിയന്ത്രണം ചെയ്യാനും ശ്രദ്ധിക്കാത്ത പക്ഷം ഓർമ്മക്ഷയം
നിശ്ചയം എന്നറിയുക.
ആദ്യം കുട്ടികളോടൊപ്പം അവരുടെ കളികളിൽ
ഏർപ്പെടാൻ സാധിക്കാതെ വരും.
അതു വർദ്ധിച്ചവസാനം അവരെ
തിരിച്ചറിയാൻ സാധിക്കാതെ വരും.

ബ്രിട്ടനിൽ 25 ലക്ഷം രണ്ടാം തരം പ്രമേഹരോഗികൾ ഉണ്ട്.അവിടത്തെനാഷണൽ ഡയബെറ്റെസ് ഓഡിറ്റ് 2013
ഒക്ടോബറിൽ പുറത്തു വിട്ടപഠന റിപ്പോർട്ട് പ്രകാരം 80 ശതമാനം പൊണ്ണത്തടിക്കാരാണ്.
പ്രമേഹ രോഗികളിൽ ഇൻസുലിൻ പ്രതിരോധം കൂടുന്നതോടെ
രക്തപഞ്ചസാര കുറയ്ക്കാൻ കൂടുതൽ കൂടുതൽ അളവിൽ
ഇൻസുലിൻ സ്രവിക്കപ്പെടുന്നു.തുടർന്നു തലച്ചോറിലെ അമൈലോയിഡിനെ കുറയ്ക്കുന്ന സംവിധാനം തകരാറിൽ ആകും.അമൈലോയിഡ് അളവുതലച്ചോറിൽ കൂടുന്നതോടെ ഓർമ്മക്ഷയം ആരംഭിക്കുന്നു.

പെൺകുട്ടികളും അവരുടെ രക്ഷകർത്താക്കളും ശദ്ധിക്കുക:
പോളിസിസ്റ്റിക് ഓവറികൾ പ്രമേഹത്തിന്റെ ആദ്യപടിയാണ്.
തൂക്കം പൊക്കത്തിനാനുപാതികമായി നിലനിർത്തിയാൽ
മധുര പലഹാരങ്ങളുടെ ഉപയോഗം കുറച്ചാൽ പോളിസിസ്റ്റിക് ഓവറിഎന്ന സ്ഥിതി വിശേഷം മാറ്റിയെടുക്കാം.

ഭക്ഷണത്തിൽ നാലിലൊന്നു മതി അന്നജം.
നാലിലൊന്നു മാംസ്യം(പ്രോട്ടീൻ).
ബാക്കി പകുതി പച്ചക്കറിയും പഴങ്ങളും.
ക ഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.
ബേക്കറി പലഹാരങ്ങൾ,ഹോട്ടൽ ഭക്ഷണം,
ബ്രോയിലർ ചിക്കൻ
ഇവ ഒഴിവാക്കണം.
ref:Ewan McNay,Albany University New York &American Diabetic Assn

Tuesday, 10 December 2013

ഡോക്ടറന്മാരെ കൃഷിസ്ഥലങ്ങളിലേക്കു വിടണം; ആരോഗ്യമുള്ള ജനസമൂഹമാകണമെങ്കിൽ.

ഡോക്ടറന്മാരെ കൃഷിസ്ഥലങ്ങളിലേക്കു വിടണം;
ആരോഗ്യമുള്ള ജനസമൂഹമാകണമെങ്കിൽ.

ആരോഗ്യപരിരക്ഷയ്ക്കു ചെലവഴിക്കുന്ന
തുകയുടെ അടിസ്ഥാനത്തിലാണു ജനതയുടെ
ആരോഗ്യനില/രോഗപ്രതിരോധ ശക്തി എന്നു
കരുതിയാൽ തെറ്റി.അമേരിക്കയിൽ ദേശീയ
വരുമാനത്തിന്റെ 18 ശതമാനം ആരോഗ്യപരിരക്ഷയ്ക്കു
ചെലവഴിയ്ക്കുന്നു.എന്നിട്ടും ആരോഗ്യനിലവാരത്തിൽ
സ്ഥാനം 27. 

രോഗങ്ങളും അപകടങ്ങളും ഒരു പോലെ അമേരിക്കക്കാരന്റെ ആയുസ്സ്കുറയ്ക്കുന്നു.ഹൃദ്രോഗം,ശ്വാസകോശകാൻസർ,പക്ഷവധം(സ്റ്റ്രോക്ക്),സി.ഓ.പി.ഡി(ക്രോണീക് ഒബ്സ്റ്റക്ടീവ്പൾമണറി ഡിസ്സീസ്(COPD) എന്നിവ പ്രമുഖ കൊലയാളികൾ.
പിന്നെ അപകടം.ആതമഹത്യ,പ്രമേഹം,ഓർമ്മക്ഷയം,വൻ കുടൽ-മലാശയ കാൻസർ എന്നിവ.

നമ്മുടെ ഇന്ത്യയിൽ ചെലവഴിക്കുന്നത്
ജി.ഡി.പിയുടെ 5.2 ശതമാനം.

4.3 ശതമാനം സ്വകാരമേഖലയിൽ നിന്നും
വെറും 0.9 ശതമാനം സർക്കാർ തലത്തിലും.
ചില ആഫ്രിക്കൻ രാഷ്ടങ്ങൾ ചെലവാകുന്ന അളവിൽ
പോലും ഇന്ത്യ ആരോഗ്യപരിരക്ഷയ്ക്കു ചെലവഴിക്കുന്നില്ല.
ചെലവാക്കുന്ന കാര്യത്തിൽ 175 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 171
പകർച്ചവ്യാധികൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന
10 രാഷ്ടങ്ങളിൽ ഒന്നാണിന്ത്യ.അതിനു പുറമേ
പ്രമേഹം,അമിതരക്തസമ്മർദ്ദം.ഹൃദ്രോഗം എന്നിവയാലും
സമ്പന്നം.

പണ്ടു ചൈന വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നണിയിലായിരുന്നു.
സാംസ്കാരിക വിപ്ലവത്തെ തുടർന്നു അധ്യാപകരെ കൃഷിസ്ഥലങ്ങളിലേക്കയച്ചു.
ഫലം കണ്ടു.ഇത്തണത്തെ പിസാ ടെസ്റ്റിൽ ചൈനയിലെ കുട്ടികൾ
ഒന്നാം സ്ഥാനത്തെത്തി.യൂകെ കുട്ടികൾ 27 എന്ന സ്ഥാനത്തും.
കേരളം ആരോഗ്യ രംഗത്തു മുൻപന്തിയിൽ വരണമെങ്കിൽ എന്തു
ചെയ്യണം.ബഡ്ജറ്റ് അലോട്ട്മെന്റ് കൂട്ടിയാൽ മതിയോ.
പോരാ.18 ശതമാനം ചെലവാക്കുന്ന അമേരിക്ക പോലും 27 എന്ന സ്ഥാനത്ത്.

പിന്നെന്തു ചെയ്യണം?

നമ്മുടെ മെഡിക്കൽ കോളേജ് അധ്യാപകരേയും സ്പെഷ്യലിസ്റ്റുകളേയുംസൂപ്പർ സ്പെഷ്യലിസ്റ്റുകളേയും കൃഷിസ്ഥലങ്ങളിലേക്കു വിടണം.

നല്ല മണ്ണിൽ രാസവളകളകീടപൂപ്പൽ നാശിനികൾ ഒന്നും കൂടാതെ
നല്ല നാടൻ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷി ചെയ്ത് അവ
സാധാരണക്കാർക്ക് കഴിക്കാൻ കൊടുത്താൽ,കൃത്രിമഭക്ഷണം ഒഴിവാക്കാൻസാധിച്ചാൽ അതു മാത്രം മതി നമ്മുടെ ആരോഗ്യനില ഉയരാൻ.

പ്രമേഹം കുറയും.
രക്തസമ്മർദ്ദം കുറയും.
സ്റ്റ്രോക്ക് കുറയും.ഹൃദ്രോഗം
കുറയും കാൻസർ കുറയും.
വൃക്ക മാറ്റലും കരൾ മാറ്റലും ഒഴിവാക്കാം.

രോഗപ്രതിരോധ ശക്തി കൂടുന്നതോടെ പകർച്ചവ്യാധി ബാധ കുറയും.
മാലിന്യങ്ങൾ നാടൻ കൃഷിയ്ക്കു ജൈവവളമാക്കി മാറ്റി പരിസരം
വൃത്തിയാക്കി സൂക്ഷിക്കാനും കഴിയും.