Wednesday, 30 July 2014

ന്യൂറോ സർജനും ഓർമ്മക്ഷയമോ?

ന്യൂറോ സർജനും ഓർമ്മക്ഷയമോ?

"ഒരു സ്കൂൾ ടീച്ചറായിരുന്ന ശ്രീമതി ടീച്ചർ കേരളാരോഗ്യമേഖല നേരിടുന്നപ്രശ്നങ്ങൾ അതിവേഗം മനസ്സിലാക്കി അവപരിഹരിക്കാനുള്ള പദ്ധതികൾ
ത്വരിതവേഗത്തിൽ വിജയകരമായിനടപ്പിലാക്കി..."
എന്നു എന്റെ പ്രിയസുഹൃത്ത് മുൻ കേരള വിസി,മുൻ കേരള ശാസ്ത പരിഷത്പ്രസിഡന്റ് ഡോ.ബി .ഇക്ബാൽ എഴുതുന്നു.(പൊങ്ങച്ച വിദ്യാഭ്യാസം കേരളത്തെതകർക്കും:മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ആഗസ്റ്റ് 3-9 പേജ് 38)പാർട്ടി പക്ഷപാതിത്വത്തോടെ പറയുകയല്ല എന്ന എന്റെ സുഹൃത്തിന്റെ മുൻ കൂർ ജാമ്യം
അതേ പടി ഈയുള്ളവൻ സ്വീകരിക്കുന്നു.
അപ്പോൾ ന്യൂറോ സർജനായ ഡോ.ഇക്ബാലിനു
ഓർമ്മക്ഷയം ബാ ധിച്ചിരിക്കുന്നു.

എഴുപതിലെത്തിയ ഈയുള്ളവൻ 1944 ല് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു ജനിച്ചു.തിരുക്കൊച്ചിയിലുംകേരളത്തിലും ആരോഗ്യമന്ത്രിയായിരുന്നവരെ വിലയിരുത്താൻ എനിക്കു കഴിയും.ഒരു പൗരൻ
എന്ന നിലയിലും സർക്കാർ സർവ്വീസിൽ ജോലി നോക്കി ഡപ്യൂട്ടി ഡയറക്ടർ വരെ എത്തിയ നിലയിലും.മെഡിക്കൽ കോളേജ്,മെഡിക്കൽ കം ജില്ലാ എന്നു തുടങ്ങി ഈ.എസ്സ്.ഐ ഒഴികെയുള്ള കേരളത്തിലെ
എല്ലാവിധാ ആധുനിക ആതുരാലയങ്ങളിലുമായി 45 വർഷത്തെ അനുഭവ ജ്ഞാനം.എന്നെക്കാൾ ഒന്നോ
രണ്ടോ വയസ്സിനു മാത്രം ഇളയതായിരിക്കണം ഡോ.ഇക്ബാൽ.മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യലിസ്റ്റ്
തലത്തിൽ മാത്രം ഒതുങ്ങി എന്നതാണദ്ദേഹത്തിനുള്ള കുറവ്.എങ്കിലും തിരുക്കൊച്ചിയിലും പിന്നീട് കേരളത്തിലും
ഭരണം കൈയ്യാളിയ ആരോഗ്യമന്ത്രിമാരെ ശരിക്കു വിലയിരുത്താൻ അദ്ദേഹത്തിനു കഴിയേണ്ടതാണ്.അക്കാര്യത്തിൽ
വി.സി പദം വരെ എത്തിയ ഡോ.ഇക്ബാൽ അമ്പേ പരാജയപ്പെട്ടു.

തിരുക്കൊച്ചി-കേരള ആരോഗ്യമന്ത്രിമാരെ അവരുടെ കഴിവ് ,അവർ അവർ പൊതുജനാരോഗ്യ രംഗത്തിനു നൽകിയ
സംഭാവന എന്നിവയെ ആസ്പദമാക്കി ലിസ്റ്റ് ചെയ്താൽ ആദ്യം വരുന്നത് തിരുക്കൊച്ചി ആരോഗ്യമന്ത്രിയായിരുന്ന
വൈക്കം വി.മാധവൻ ആണെന്നുകണാം.

(എം.കെ.സാനുവിന്റെ ഭാര്യാപിതാവ്).രണ്ടാമത് വരുന്നത് അച്ചുതമേനോൻമന്ത്രി സഭയിലെ എൻ.കെ.ബാലകൃഷ്ണൻ (ഹോംസ്ദുർഗ്)
എറ്റവും അടിയിൽ ഈ.എം മന്ത്രി സഭയിലെ കെ.ടി.പി മന്ത്രി ,കുതിരസവാരിക്കാരൻ,ചുരുട്ടുവലിയൻ ബി.വെല്ലിംടൺ.
അതിനു തൊട്ടുമുകളിൽ രണ്ടാമതോ മൂന്നാമതോ ആയാണു ശ്രീമതിയുടെ സ്ഥാനം.സർക്കാർ ഡോക്ടറന്മാർക്കു സ്ഥലം മാറ്റം വേണമെങ്കിലും അഥവാ വേണ്ട എങ്കിലും രാഷ്ട്രീയക്കാർക്കു പണം കൊടുക്കണം
എന്നു പതിവുണ്ടാകിയത്ബി.വെല്ലിംഗ്ടണും കൂടെ ഉണ്ടായിരുന്ന മറ്റേ എം.എൽ ഏയും ആയിരുന്നു.

വൈക്കം മാധവൻ മന്ത്രിയായിരുന്ന അൻപതുകളിൽ ഔഷധം നൽകാൻ ഓർഡർ കിട്ടിയ ഒരു കമ്പനി മന്ത്രിയ്ക്കു അന്നത്തെഅനപതിനായിരം രൂപാ വാഗ്ദാനം ചെയ്തു.മുഖ്യൻ ഏ.ജെ ജോണിന്റെ അനുമതിയോടെ മാധവനതു വാങ്ങി സർക്കാർഖജനാവിൽ അടച്ചു.പിന്നീട് അധികാരത്തിൽ വന്നഎല്ലാ മന്ത്രിമാർക്കും അതിലുമെത്രയോ വലിയ തുകകൾ,കോടികൾലഭിച്ചിരിക്കണം.മന്ത്രിയോ കുടുംബമോ പാർട്ടിയോ വാങ്ങിയതല്ലാതെ അതിൽ ഒരു ചില്ലി പോലും സർക്കാർ കജനാവിൽ
അടയ്ക്കപ്പെട്ടില്ല.

ബാലകൃഷ്ണന്റെ കാലത്തും സഹ എം.എൽ ഏ കുട്ടപ്പനും സബ് ഏജൻസി എടുത്ത തിരുവനന്തപുരത്തെ ചില ഡോക്ടർമാരും
പണം സമ്പാദിച്ചു എന്നു പറയപ്പെടുന്നു.എങ്കിലും ബാലകൃഷ്ണന്റെ സംഭാവന ആർക്കും പിന്നീട് നൽകാൻ കഴിഞ്ഞില്ല.

എൻ.കെ മന്ത്രിയാകുമ്പോൾ കേരളത്തിലെ 926 പഞ്ചായത്തുകളിൽ 860 എണ്ണത്തിലും ചികിസാ സൗകര്യം ഉണ്ടായിരുന്നില്ല.

1.ഒരു പഞ്ചായത്തിൽ ഒരു ചികിൽസാലയം(ഒരു ഡോക്ടർ,കമ്പൗണ്ടർ,നേർസ്,അറ്റണ്ടർ)വീതം തുടങ്ങി.സ്ഥലം കൊടുത്ത
സ്ഥലങ്ങളിൽ 10 കിടക്കവീതമുള്ള ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു

2.1973-76 കാലഘട്ടത്തിൽ 600 ആശുപത്രികൾ പുതുതായി തുറക്കപ്പെട്ടു
3,അതു വരെ താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി ഇല്ലായിരുന്നു.ഏ.എൻ.ടി,ഗൈനക്ക്,സർജറി,ടി,ബി വാർഡുകൾ
നിരവ്ധി താലൂക്ക് ആാശുപത്രികളിൽ തുറക്കപ്പെട്ടു.
4.തിരുവനന്തപുരത്ത് റീജിയണൽ കാൻസർ സെന്റർ തുറന്നു
5.ചിത്തിര തിരുനാൾ റിസേർച്ച് സെന്റർ സ്ഥാപിതമായി

6.ചെറുതുരുത്തിയിൽ ആയുർവേദത്തിൽ പഞ്ചകർമ്മ ഇൻസ്റ്റിട്യൂട്ട്
7.ആയുർവ്വെദ ഔഷധ നിർമ്മാണത്ത്നായി ഔഷധി
8.ആലപ്പുഴയിൽ ആധുനിക ഔഷധ-ആന്റിബിയോട്ടിക്-നിർമ്മാണ ശാല തുറന്നു
9.ഹെൽത് സെന്ററുകളിൽ മെഡിക്കൽ കോളേജ് ടീമിനെ വരുത്തി സ്പെഷ്യാലിറ്റി /ഡിറ്റക്ഷൻ ക്യാമ്പുകൾ
(എരുമേലി ഹെൽത്ത് സെന്ററിൽ 1976 ല് ഈയുള്ളവനാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്)
10.താലൂക്ജില്ലാ ആശുപത്രികളിൽ പേയ് വാർഡുകൾ അതിനായി ഒരുസൊസ്സൈറ്റി

പ്രായം 70 ആയി.ഒർമ്മയിൽ നിന്നെഴുതുന്നത്.ഇനിയും പലതും കണ്ടേക്കാം)

ഡോ.ഇക്ബാൽ കൂടെക്കൊടെ പറയുന്ന കേരള മോഡൽ ആരോഗ്യനിലവാരം ഉണ്ടല്ലോ.ആ നിലവാരം അതിന്റെ പാരമ്യതയിൽ
എത്തിയത് 1976 ല് എൻ.കെ മന്ത്രിയായിരുന്നപ്പോൽ എന്നത് എന്റെ സുഹൃത്ത് ശ്രദ്ധിച്ചു കാണില്ല.

എസ്സ്.സി.റ്റി ഉൽഘാടന വേളയിൽ മുഖ്യമന്ത്രി അച്ചുത മേനോൻപറഞ്ഞതു കാണുക:

അസാദ്ധ്യമെന്നു തോന്നുന്ന കാര്യങ്ങൾ എന്റെ സ്നേഹിതൻ ശ്രീ.ബാലകൃഷ്ണനെ ഏൽപ്പിക്കുകയാണെങ്കിൽ
അത് അദ്ദേഹം എങ്ങിനെ എങ്കിലും സാധിച്ചു തരും."

വൈക്കം വി.മാധൻ,എൻ,കെ .ബാലകൃഷ്ണൻ എന്നിഅവരുടെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലുമില്ല
ശ്രീമതി ടീച്ചറിനെന്നറിയണം എന്റെ പ്രിയ സുഹൃത്ത്.
ഒർമ്മക്ഷയമല്ല തനിക്കെന്നു സ്ഥാപിക്കേണ്ടത് എന്റെ പ്രിയ സുഹൃത്താണ്
ഡോ.ഇക്ബാൽ അതിനുതയ്യാറാകും എന്നു പ്രതീക്ഷിക്കുന്നു.

Wednesday, 14 May 2014

അഭിനന്ദനം,പ്രിയ ഡോ.ബിജു,അഭിനന്ദനം



  • അഭിനന്ദനം,പ്രിയ ഡോ.ബിജു,അഭിനന്ദനം

    കാനിലെ അറുപതാമതു ചലചിത്രോൽസവമേളയിൽ
    "സിനിമാ ഓഫ് വേൾഡ്" എന്ന മൽസരേതരവിഭാഗത്തിൽ
    ഉൽഘാടനചിത്രം എന്നബഹുമതിക്കർഹമായ,നവ്യാ നായർക്കു
    സംസ്ഥാന അവാർഡ് നേടിക്കൊടുത്ത"സൈറ",
    അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയ "രാമൻ",പൃഥീരാജ് നായകനായ
    "വീട്ടിലേക്കുള്ള വഴി",
    സുരേഷ് വെഞ്ഞാറും മൂടിനു രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം
    നേടിക്കൊടുക്കയും മലയാളം എന്ന നാട്ടിലെ മാലിന്യം പ്രശ്നം അവതരിപ്പിച്ച്
    പരിസ്ഥിതി പ്രശനം കൈകാര്യം ചെയ്തതിനു അവാർഡു വാങ്ങുകയും
    ചെയ്ത "പേരറിയാത്തവർ" എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത്
    ശ്രധേയനായ ഹോമിയോ ഡോക്ടർ ബിജുവുമായി പ്രിജിത് രാജ്
    നടത്തിയ അഭിമുഖം മെയ് 18-24(9:92) ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.
    വായിച്ചു.അഭിനന്ദനം,പ്രിയ ഡോ.ബിജു,അഭിനന്ദനം

    കാനിലെ അറുപതാമതു ചലചിത്രോൽസവമേളയിൽ
    "സിനിമാ ഓഫ് വേൾഡ്" എന്ന മൽസരേതരവിഭാഗത്തിൽ
    ഉൽഘാടനചിത്രം എന്നബഹുമതിക്കർഹമായ,നവ്യാ നായർക്കു
    സംസ്ഥാന അവാർഡ് നേടിക്കൊടുത്ത"സൈറ",
    അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയ "രാമൻ",പൃഥീരാജ് നായകനായ
    "വീട്ടിലേക്കുള്ള വഴി",
    സുരേഷ് വെഞ്ഞാറും മൂടിനു രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം
    നേടിക്കൊടുക്കയും മലയാളം എന്ന നാട്ടിലെ മാലിന്യം പ്രശ്നം അവതരിപ്പിച്ച്പരിസ്ഥിതി പ്രശനം കൈകാര്യം ചെയ്തതിനു അവാർഡു വാങ്ങുകയുംചെയ്ത "പേരറിയാത്തവർ" എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത്ശ്രധേയനായ ഹോമിയോ ഡോക്ടർ ബിജുവുമായി പ്രിജിത് രാജ്നടത്തിയ അഭിമുഖം മെയ് 18-24(9:92) ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.വായിച്ചു.

    ഡോക്ടർ ബിജുവിനെ അഭിനന്ദിച്ചവരുടെ
    വിശദമായ ലിസ്റ്റും വിളിക്കപോലുംചെയ്യാതിരുന്ന
    കുറേപ്പേരുടെ ലിസ്റ്റും അഭിമുഖത്തിൽ വായിച്ചു.
    ഭരണ-രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്നാണിരു
    കൂട്ടരും.ആരോഗ്യമന്ത്രിയെ ഒഴിച്ചാൽ പൊതുജനാരോഗ്യ
    രംഗത്തു നിന്ന് ഒരു കുഞ്ഞു പോലുംഡോക്ടറെ
    അഭിനന്ദിക്ക പോയിട്ട് വിളിക്ക പോലും ചെയ്തില്ല
    എന്നറിഞ്ഞപ്പ്പ്പോൾ വിഷമം തോന്നി.
    ആധുനിക വൈദ്യ രംഗത്തുള്ളവർ ഒരു ഹോമിയോ
    ഡോക്ടർ അല്ലേ എന്നു കരുതി തഴഞ്ഞതാവാം.
    എന്നാൽ ഹോമിയോ രംഗത്തു നിന്നും ആരും ഉള്ളതായി
    കണ്ടില്ല.വർഷങ്ങളായി ആരോഗ്യ ബോധവൽക്കരണം നടത്തുന്ന,
    ആധുനിക വൈദ്യശാത്രം കൈകാര്യം ചെയ്യുന്ന ആളായിട്ടു
    പോലും ഞാൻ ഈ ഹോമിയോ ഡോക്ടറെ മുക്തകണ്ഠം
    അഭിനന്ദിക്കുന്നു.ഹോമിയോ ഡോക്ടർ മാർ ഒന്നടങ്കം ഔഷധം മാത്രം നൽകിരോഗചികിസ/പ്രതിരോധം നൽകുന്നവരാണ്.മനുഷ സമൂഹത്തെ
    ബാധിക്കുന്ന മാലിന്യസംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ
    അവരുടെ ശദ്ധപതിയാറില്ല.

    ഇവിടെയാണു നാം ഡോ.ബിജുവിന്റെ മഹത്വം അറിയേണ്ടത്.
    അദ്ദേഹത്തിന്റെ ബോധവൽക്കരണസംഭാവന വിലയിരുത്തേണ്ടത്.
    വിളപ്പിൽ ശാല,ലാലൂർ എന്നിവിടങ്ങളിലെ പ്രശനങ്ങൾ,അതാതിടത്തു
    പോയി കണ്ട് അദ്ദേഹം ചിത്രീകരിച്ചു എന്നാണു മൻസ്സിലായത്.
    തീർച്ചയായും മലയാളം എന്ന നാട് ഇന്നഭീമുഖീകരിക്കുന്ന
    ആരോഗ്യപ്രശ്നം ഒരുചലച്ചിത്രം വഴി അഖിലേന്ത്യാ തലത്തിൽ
    അവതിരിപ്പിക്കാൻ ഈ ഹോമിയോ ഡോക്ടർക്കുകഴിഞ്ഞു
    എന്നു തോന്നുന്നു(ചിത്രം കാണാനുള്ള അവസരം കിട്ടിയിട്ടില്ല)
    ഡോക്ടക്കു കൂടുതൽ കൂടുതൽ ബഹുമതികൾ കിട്ടട്ടെ.
    ആരോഗ്യ ബോധവൽക്കരണ വിഷയമായി ഇനിയും പലതും
    ചെയ്യാൻ ഡോക്ടർക്കു കഴിയും.കഴിയട്ടെ.
    അഭിനന്ദനം,അഭിനന്ദനം.
  • Sunday, 11 May 2014

    ആഫ്രോ ഏഷ്യന്‍ സാറിന്റെ മൂന്നു P


    ആഫ്രോ  ഏ ഷ്യന്‍  സാറിന്റെ മൂന്നു P

    1962-ല്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
    ഒന്നാം വർഷ എം.ബി.ബി.എസ്സിനു പഠിക്കുമ്പോൾ
    വാർട്ടൻ യംഗ് എന്നൊരു ആഫ്രോ ഏഷ്യന്‍  സാർ ഉണ്ടായിരുന്നു.
    ഏതോ  അമേരിക്കൻ മെഡിക്കൽ യൂണിവേർസിറ്റിയിൽ
    നിന്നുള്ള ഒരു ആഫ്രോ അമേരിക്കൻ വിസിറ്റിംഗ് പ്രൊഫസ്സർ.
    യൂണിസെഫ് ആവിഷകരിച്ച കോളംബൊ പ്ലാനിന്റെ ഭാഗമായി
    കേരളത്തിനു കിട്ടിയ രണ്ടു മെഡിക്കലധ്യാപകരിൽ ഒരാൾ.
    കണ്ടാൽ ഒരാൾ കുരങ്ങിനെ പോലിരിക്കും.അപരൻ ഒരു
    വെളുത്തസുന്ദരകുട്ടപ്പൻ.ഉയർന്ന ക്ലാസ്സുകളിലെ ബാക്ടീരിയോളജി
    കൈകാര്യം ചെയ്തിരുന്നതിനാൽ ഞങ്ങൾക്കദ്ദേഹം ക്ലാസ്സ് എടുത്തിരുന്നില്ല.

    വാർട്ടൻ യംഗ് എന്നായിരുന്നു അനാട്ടമിയിലെ എംബ്രിയോളജി
    (ഭ്രൂണശാസ്ത്രം) പഠിപ്പിച്ചിരുന്ന  സാറിന്റെ പേർ.അമേരിക്കൻ
    എംബസ്സിവക കാഡിലാക് കാറിലായിരുന്നു വരത്തു പോക്ക്.
    അക്കാലത്ത്കേ രളത്തിൽ എറ്റവും ഉയർന്ന അളവിൽ ശ്രീപദ്മനാഭന്റെ ചക്രം
    ലഭിച്ചിരുന്നത് ഡന്റൽ കോളേജ്പ്രിൻസിപ്പലിനായിരുന്നു.
    ചീഫ് സെക്രട്ടറിയേക്കാൾ
    ഉയർന്ന ടേക് എവേ.പലതരമലവൻസുകളായിരുന്നു കാരണം.
    അതിലും കൂടുതൽ ശമ്പളം വാർട്ടൻ യംഗിനും കൂട്ടാളിയ്ക്കും കിട്ടിയിരുന്നുവത്രേ.
    ആനയുടെ ചെവിയ്ക്കുള്ളിലെ ഏതോ സൂക്ഷ്മ അവയവം   ആദ്യമായി വിവരിച്ചത്ഈ  കറുത്ത സായിപ്പായിരുന്നു.
    സാർ പറഞ്ഞ ഒരു വാക്കും ഓർമ്മയിൽ ഇല്ല.കാരണം അന്നും അതൊന്നുപോലും
    തിരിഞ്ഞില്ല.നോട്ടിൽ ഒരക്ഷരം പോലുമില്ല.
    പക്ഷേ അദ്ദേഹം വരച്ചു കാണിച്ച
    ചില പടങ്ങൾ ഉണ്ടായിരുന്നു.അതിലൊന്ന് ഒരു കാലത്തും മറക്കില്ല.
    അതിനാൽ അദ്ദേഹത്തിന്റെ പേരും.
    പല തവണ സായിപ്പ് ഈ പടം ബ്ലാക്ക് ബോർഡിൽ വരച്ചിരുന്നു.
    വലിയൊരു വട്ടം.ആന മുട്ട.
    തന്റെ പേരിലെ ആദ്യാക്ഷരമായ വൈ കൊണ്ടതിനെ മൂന്നായി തിരിക്കുന്നു.
    മൂന്നിടങ്ങളിൽ ഒരൊ കാപിറ്റൽ P.
    വട്ടത്തിനു വെളിയിൽ ഇടതുവശത്തായി യംഗ് എന്ന പേരിലെബാക്കി
    അക്ഷരങ്ങൾ.വലതു വശത്ത് വാർട്ടൻ എന്ന പേരും.
    ഭ്രൂണത്തി ന്റെ വളർച്ചയിൽ ആദ്യം ഉള്ളിൽ ഒരിടം മാത്രം.
    അതു പിന്നെ മൂന്നായി വിഭജിക്കപ്പെടുന്നു
    പെരികാർഡിയം Pericardiuma
    പ്ലൂറാ Plura
    പെരിട്ടോണിയം Peritoniyam
    എന്നിങ്ങനെമൂന്നു P കൾ
    നെഞ്ചിൽ രണ്ടു P
    ചെറുത് പെരികാർഡിയം.അതിൽ ഹൃദയം വളരുന്നു
    പിന്നെ ഇടതും വലുതുമായി രണ്ടു പ്ലൂറകൾ.
    ശ്വാസകോശങ്ങൾ അവിടങ്ങളിൽ വളർന്നു വലുതാകുന്നു.
    ഉദരത്തിൽ പെരിട്ടോണീയൽ കാവിറ്റി എന്ന വലിയ ഇടം.
    കുടലും പണ്ടവും കരളും പ്ലീഹയും മറ്റും ഈ പി.ഇടത്തിൽ
    വളരുന്നു.ഇത് ഭൂണശാസ്ത്രം.

    രോഗ ശാസ്തരത്തിലും ഈ"പി" ഇടങ്ങൾക്കു പ്രാധാന്യം ഉണ്ട്.
    മൂന്നിലും വെള്ളക്കെട്ടുണ്ടാകാം.
    പെരിട്ടോണിയൽ,പ്ലൂറൽ,പെരികാർഡിയൽ എഫൂഷനുകൾ.
    കോൺഗ്രസ്സ സർക്കാർ ഘട്ടം ഘട്ടം ആയി മദ്യപാനാസക്തി
    കുറച്ചു കൊണ്ടു വരുന്നതുവരെ കേരളത്തിലെ ആൺ വർഗ്ഗത്തിൽ
    നല്ല പങ്കു മരണ മ  ടയുന്നത് മഹോദരം എന്ന ഉദര വെള്ളക്കെട്ടിനാൽ
    ആവും (അസ്സൈറ്റിസ്).കരൾ രോഗികളുടെ അവസാനം മഹോദരം.
    ക്ഷയരോഗം,ഡങ്കി എന്നിവയാൽ പ്ലൂറൽ എഫൂഷൻ ഉണ്ടാകാം.
    ശ്വാസകോശാവരണത്തിനിടയിൽ വെള്ളക്കെട്ട്.
    അപൂർവ്വമായി പെരികാർഡിയത്തിനുള്ളിലും
    വെള്ളക്കെട്ടൽ ഉണ്ടാകാം.
    പെരികാർഡിയൽ എഫൂഷൻ.
    അതേ,അതേ കുറിച്ചെഴുതാൻ വേണ്ടിയാണ്  കറുത്ത സായിപ്പ്  സാറിനെ കുറിച്ചുള്ള
    ഈ പഴങ്കഥ പറഞ്ഞത്.
    കാത്തിരിക്കുക....

    Tuesday, 1 April 2014

    മൂന്നാമതൊരു ഏറ്റുമുട്ടൽ കൂടി

    മൂന്നാമതൊരു ഏറ്റുമുട്ടൽ കൂടി

    കൃത്യം ഒരു മാസം തികയുന്നു.
    ഇക്കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു.
    സാക്ഷാൽ മരണവുമായി മറ്റൊരേറ്റുമുട്ടൽ.
    മൂന്നാമ ത്തേതും അതിശക്തിമത്തായതുമായ ഏറ്റുമുട്ടൽ.
    ഇവിടെയും പരാജയം മരണത്തിനായിരുന്നു.
    കൃത്യസമയത്തു സഹായിക്കാൻ ബന്ധുക്കളും വിദഗ്ദ
    ഡോക്ടർ സംഘവും പാരാമെഡിക്കൽ സ്റ്റാഫും
    ലഭ്യമായി.
    ദൈവം തുണച്ചു.
    ഒപ്പം ആധുനിക വൈദ്യ ശാസ്ത്രവും.
    ഏറ്റു മുട്ടലിന്റെ വിവരം രഹസ്യമാക്കി വക്കാൻകഴിഞ്ഞു.
    അടുത്ത ബന്ധുക്കൾ മാത്രം അറിഞ്ഞു.
    അക്ക്യൂട്ട് മയോകാർഡിയൽ ഇൻഫാർക്ഷൻ.
    അടിയന്തരമായി ആഞ്ചിയോഗ്രാമും ആഞ്ചിയോപ്ലാസ്റ്റിയും.
    യൂ.കെ യിൽ ഡോക്ടർമാരായം മകനും മകളുംപറന്നെത്തി.
    ഫേസ്ബുക്കിലെ അടുത്ത സുഹൃത്തുക്കളിൽ നിന്നു പോലും
    വിവരം മറച്ചു വച്ചു.സ്പൈസ്സ്സസ് ബോർഡിലെ
    വിജീഷ്ണയ്ക്കു മാത്രമാണു എന്തോ സംശയം തോന്നിയത്.
    മാർച്ച് മൂന്നു മുതൽ പത്തുവരെ കോട്ടയം തെള്ളകത്തെ
    കാരിത്താസ് കാർഡിയോളജിക്കൽ സെന്ററിൽ കിടന്നു.
    ജോണി ജോസഫ്, ദീപക് ഡേവിഡ്സൺ തുടങ്ങിയ
    ഡോക്ടറന്മാരുടെ വിദഗ്ദപരിചരണത്തിൽ.
    ഒരു മാസം വിശ്രമം.
    മുപ്പത്തി ഒന്നാം തീയതിആദ്യ ചെക്കപ്പ്.
    ഇപ്പോൾ വിശേഷം ഒന്നു മില്ല.
    സുഖം.വിശ്രമം.

    അടുത്ത ഒരേറ്റുമുട്ടൽ ഉണ്ടായാലതും അതി ജീവിക്കുമോ?
    പറയാനൊക്കില്ല.
    അതിന്റെ വിശദവിവരങ്ങൾ എഴുതാൻ
    കഴിയണമെന്നുമില്ല.
    അതിനാൽ കഴിഞ്ഞ മൂന്ന് ഏറ്റുമുട്ടലുകളെ കുറിച്ച്
    വിശദമായി എഴുതാം.
    മെഡിസിൻ പഠിപ്പിച്ച ഗുരുനാഥൻ കോട്ടയം മെഡിക്കല് കോളേജിലെ
    മെഡിസിൻ വിഭാഗം റിട്ട്പ്രൊ.ഫസർ ഡോ.പാറയ്ക്കന്റെ
    ഒരു കൃതിയുണ്ട്.
    മൈ ബ്രഷെസ് വിത് ഡത്ത്.
    മൂന്നു തവണ
    ഹാർട്ട് അറ്റാക്ക് വരുകയം അതു മൂന്നിനേയും
    അതിജീവിക്കയും ചെയ്ത പാറയ്ക്കൻ സാർ.
    എന്നെ സബന്ധിച്ചിടത്തോളം
    ആദ്യത്തേത് മുങ്ങി മരണവെപ്രാളം.1963 ല്
    അടുത്തത് മസ്തിഷ്ഘാതം.15 വർഷം മുൻപ്.
    പന്തളത്തു വച്ച്.
    ഇപ്പോൾ ഹൃദയാഘാതവും(2014)

    Tuesday, 18 February 2014

    ആരു ചികിസിക്കും? ആരാണതിനു യോഗ്യതയുള്ളവർ?

    ആരു ചികിസിക്കും? 
    ആരാണതിനു യോഗ്യതയുള്ളവർ?

    മെഡിക്കൽ കോളേജുകളിലേയും വന്കിട സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി
    ആശുപത്രികളിലേയും സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാരുടെ കരങ്ങളിൽ
    ആണു ജനങ്ങളുടെ ആരോഗ്യം എന്ന ചിന്താഗതി ഇന്നു നമ്മുടെ നാട്ടിൽ
    പരക്കെ വ്യാപകമാണ്. "ജനകീയ ആരോഗ്യം" എന്ന അതിമനോഹരമായ
    പ്രയോഗം ആവിഷകരിച്ച,ഇടതുപക്ഷ സഹചാരിയായ മുൻ കേരളവൈസ്ചാൻസലർ
    ഡോ.ബി.ഇക്ബാലും അനുയായികളും ആണ് ഇത്തരം ഒരു ചിന്താഗതി പരത്തിയത്.
    കേരളത്തെ ചികിസിക്കണം എന്ന പേരിൽ ഫെബ് 16-22 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
    ഡോ.ഇക്ബാലെഴുതിയ ലേഖനം പരക്കെ ചർച്ച 
    ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

    " വികസിത രാജ്യങ്ങൾക്കു തുല്യമായ ആരോഗ്യനിലവാരം കൈവരിച്ചസംസ്ഥാനമാണു കേരളം" എന്നതാണു ഡോ.ഇക്ബാലിന്റെ ആദ്യ
    വാചകം.സംസ്ഥാനം"ആയിരുന്നു"എന്നെന്റെ വക ഭേദഗതി.
    1965,1974 കാലഘട്ടങ്ങളിലെ ആരോഗ്യനിലയുടെ സ്ഥിതിവിവരം ഡോ.ഇക്ബാൽനൽകുന്നു.
    1974 കാലത്ത് കേരളത്തിൽ എത്ര മെഡിക്കൽ കോളേജുകൽ,എത്രമൾട്ടിസ്പെഷ്യാലിറ്റിഹോസ്പിറ്റലുകൾ,എത്ര സൂപർസ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരുന്നു എന്ന
    കാര്യം ഡോ.ഇക്ബാൽ അറിഞ്ഞോ അറിയാതെയോ മറച്ചു പിടിക്കുന്നു.ജനകീയആരോഗ്യത്തിൽ ഇവയുടെ പങ്ക് മൻസ്സിലാക്കണമെങ്കിൽ ആ കണക്കുകളും വേണം.
    ആരോഗ്യമേഖലയ്ക്ക് അക്കാലത്ത സർക്കാർ നൽകിയ വിഹിതം ഡോ.ഇക്ബാൽപറയുന്നുണ്ട്.വെറും 0.9 ശതമാനം.
    എന്നു പറഞ്ഞാൽ വെറൂം 0.9മ്ശതമാനം കൊണ്ടൂം വൻ നേട്ടം നേടാം.അതിനു മൂന്നുശതമാനം വിഹിതമോ അമേരിക്കയിൽ അവർ ഇന്നു ചെലവാക്കുന്ന 18 ശതമാനമോ വേണ്ട എന്ന കാര്യം ഡോ.ഇക്ബാൽ കാണാതെ പോകുന്നു.
    (തുടരും)
    1974 കാലത്ത് കേരളത്തിൽ ഉയർന്ന ആരോഗ്യനിലവാരം
    പുലർത്തിയിരുന്നതിന്റെ കാരണങ്ങൾ (!)സാമൂഹ്യനീതിയിലധിഷ്ഠിതം,
    (2)ഉയർന്ന സാക്ഷരത,(3)ഭൂപരിഷകരണനിയമം വഴി ജന്മിത്വം അവസാനിപ്പിച്ചത്,
    (4)പൊതുവിതരണസമ്പ്രദായം,(5)അവകാശസമരങ്ങളിലൂടെ ഉണ്ടായ നേട്ടം എന്നിവയും
    അതിനെല്ലാമുപരി (6)ഉയർന്ന സ്ത്രീസാക്ഷരതയും ആണെന്നു ഡോ.ഇക്ബാൽ.
    പക്ഷേ വർഷങ്ങൾ കഴിഞ്ഞു 2014 ല് പോലും ഈ നേട്ടങ്ങൾ ആറും  നിലനിൽക്കുന്നു.
    പക്ഷേ ആരോഗ്യനിലവാരം മോശം.രോഗാതുരത്(മോർബിഡിറ്റി) കൂടുതൽ.
    എന്താണു കാരണം?
    ഡോ.ഇക്ബാൽ എടുത്തു പറഞ്ഞ കാരണങ്ങൾ മാത്രമല്ല 1974 കാലത്തെ ഉയർന്ന
    ആരോഗ്യനിലവാരത്തിനു കാരണം എന്നു വ്യക്തം.
    പിന്നെ എന്തായിരുന്നു കേരളത്തിലെ ഉയർന്ന ആരോഗ്യനിലവാരത്തിനു കാരണം?
    "കേരളാ മോഡലി"നു കാരണമായ അടിസ്ഥാന ഘടകം എന്തായിരുന്നു?
    ഇന്നില്ലാത്ത എന്താണന്നുണ്ടായിരുന്നത്?

    Tuesday, 28 January 2014

    പ്രസവിക്കാനും മുലയൂട്ടാനും

    പ്രസവിക്കാനും മുലയൂട്ടാനും
    കഴിഞ്ഞ മൂന്നു വർഷങ്ങളായി കോട്ടയം ജില്ലയിലെ ഹയർ
    സെക്കണ്ടറി സ്കൂളുകളിലെ സൗഹൃദക്ലബ്ബുകളിൽ ആൺകുട്ടികൾക്കും
    പെണ് ക്കുട്ടികൾക്കും(ഒരുമിച്ചു തന്നെ) ഫാമിലി ലൈഫ് എഡ്യൂക്കേഷൻ
    എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് എടുക്കുന്ന പൊതുജനാരോഗ്യ
    പ്രവർത്തകൻ കൂടിയായ ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ,"സർക്കാർ സ്കൂളുകളിൽ
    പ്രസവരക്ഷ" എന്ന പേരിൽ മനില സി.മോഹൻ ഫെബ്രുവരി 2 ലക്കം മാതൃഭൂമി
    ആഴ്ച്ചപ്പതിപ്പിലെ ട്രൂ കോപ്പിയിലെഴുതിയ ചില കാര്യങ്ങൾ അംഗീകരിക്കുന്നില്ല.

    റൂബെല്ലാവാക്സീൻ കുത്തി വച്ചാൽ  "കുട്ടികളെ നിങ്ങളെല്ലാവരും പ്രസവിക്കാനുള്ളവർ
    എന്ന തോന്നൽ കുമാരികളിൽ ഉണ്ടാക്കും" എന്ന വാദം അജ്ഞത കൊണ്ടു മാത്രമാണ്.
    കുമാരികൾ നാളെ വിവാഹിതരാകേണ്ടവരും സന്തുഷ്ടകുടുംബജീവിതം നയിക്കേണ്ടവരും 
    അമ്മയാകേണ്ടവരും കുഞ്ഞുങ്ങളെ മുലയൂട്ടി തന്നെ വളർത്തേണ്ടവരുമാണെന്ന
    കാര്യം അവരോടു തുറന്നു തന്നെ പറയാറുണ്ട്.പ്രകൃതി പെൺകുട്ടികൾക്കും ഗർഭ
    പാത്രം നൽകിയിരിക്കുന്നത് പ്രസവിക്കാനും സ്തനങ്ങൾ നൽകിയിരിക്കുന്നത് മുല
    ഊട്ടാനും തന്നെയാണ്.യോനി ആർത്തവസ്രാവത്തിനും ലൈംഗീകബന്ധത്തിനും പ്രസവത്തിനും
    വേണ്ടിയും. അവയൊക്കെ ഉപയോഗിക്കാതിരുന്നാൽ പ്രകൃതി അഥവാ ദൈവം അവളെ
    ശിക്ഷിക്കും.ഫൈബ്രോയിഡ് എന്ന ഗർഭപാത്രമുഴകളും സ്താനാർബുദവും മറ്റും പിടിപെടുന്നത്
    അങ്ങനെയാണെന്നു കുട്ടികളോടു പറഞ്ഞു കൊടുക്കാറുണ്ട്.അല്ലാത്ത പക്ഷം അവരിൽ 
    പലരും ഡിങ്ക് (DINK)സമൂഹത്തിൽ ചേരും.(DOUBLE INCOME;NO KID'ഡബിൾ ഇങ്കം.നോ കിഡ്)അതേ പെൺകുട്ടികളെ
    സൃഷ്ടിച്ചിരിക്കുന്നത് ഗർഭിണിയാകാനും അമ്മയാകാനും മുലയൂട്ടനും തന്നെ.
    അല്ലെങ്കിൽ
    പിന്നെ എന്തിനു ഗർഭപാത്രം? എന്തിനു സ്തനങ്ങൾ?

    Monday, 23 December 2013

    ഡോ.ടി.തോമസ്(1917-1998)

    ഡോ.ടി.തോമസ്(1917-1998)
    ആദ്യ മലയാളി തൊറാസിക് സർജൻ
    കാർഡിയാക് സർജൻ എന്നതിനു പുറമേ ഗ്രന്ഥകാരനും കവിയുമായിരുന്നു
    ഡോ.തോമസ് തോമസ് എന്ന ടി.തോമസ്(August 29, 1917 – October 31, 199
    പ്രശസ്ത കാർഡിയാക് സർജൻ റീവ് എച്ച് മെറ്റ്സിന്റെ ( Reeve H. Betts)കീഴിൽ
     വെല്ലൂരിൽ പരിശീലനം കിട്ടിയ ആദ്യ മലയാളി ഡോക്ടർ.മദ്രാസ് മെഡിക്കൽ കോളേജിൽ
    നിന്നു ഡിഗ്രി പഠനം.സ്റ്റാൻലിയിൽ ഹൗസ് സർജൻസി.മൈറ്റ്രൽ വാല്വോട്ടമി എന്ന ഹൃദയ
    ശസ്ത്രക്രിയ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യക്കാരൻ.റോക്ഫെല്ലർ ഫെലോഷിപ് കിട്ടി
    ലണ്ടനിലും എഡിൻബറോയിലും ഉപരി പരിശീലനം.കരണാടകയിലും കേരളത്തിലും
    അധ്യാപനം നടത്തിയ ശേഷം പാപ്പുവാ ന്യൂ ഗിനിയായിലും ലിബിയായിലും മെഡിക്കൽ
    അദ്ധ്യാപകനായി ജോലി നോക്കി.നല്ലൊരു എഴുത്തുകാരൻ.പഠനകാലത്തു തന്നെ
    കാരവനിൽ കഥകൾ എഴുതി വരുമാനമുണ്ടാക്കി ചെലവു നടത്തിയിരുന്നു.കഥകൾക്കു
    പുറമേ കവിതയും നോവലുകളും എഴുതി.മിക്കവയും കേരള പശ്ചാത്തലത്തിൽ.
    സിസ്റ്റർ അല്ഫോൻസാമ്മയെ കുറിച്ചെഴുതിയ പുസ്തകം വഴിയാണു അവർ ശ്രധേയ ആകുന്നതും
    പിന്നീട് വാഴ്ത്തപ്പെട്ടവൾ ആകുന്നതും.സിഡ്നി(ആസ്ത്രേലിയാ) റേഡിയോയിൽ അദ്ദേഹത്തിന്റെ
    കവിതകൾ വായിക്കപ്പെട്ടിരുന്നു.ശ്വാസകോശ ശസ്ത്രക്രിയകളെ കുറിച്ചുള്ള പഠനം
    Results of Resection for Pulmonary Tuberculosis, Indian Journal of Tuberculosis
    Vol. III, New Delhi, March, 1956. No. 3.ശ്രദ്ധേയമായി.
    സിഡ്നിയിൽ വച്ച് 81 വയസ്സുള്ളപ്പോൾ
    അന്തരിച്ചു(1998)