Tuesday 1 April 2014

മൂന്നാമതൊരു ഏറ്റുമുട്ടൽ കൂടി

മൂന്നാമതൊരു ഏറ്റുമുട്ടൽ കൂടി

കൃത്യം ഒരു മാസം തികയുന്നു.
ഇക്കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു.
സാക്ഷാൽ മരണവുമായി മറ്റൊരേറ്റുമുട്ടൽ.
മൂന്നാമ ത്തേതും അതിശക്തിമത്തായതുമായ ഏറ്റുമുട്ടൽ.
ഇവിടെയും പരാജയം മരണത്തിനായിരുന്നു.
കൃത്യസമയത്തു സഹായിക്കാൻ ബന്ധുക്കളും വിദഗ്ദ
ഡോക്ടർ സംഘവും പാരാമെഡിക്കൽ സ്റ്റാഫും
ലഭ്യമായി.
ദൈവം തുണച്ചു.
ഒപ്പം ആധുനിക വൈദ്യ ശാസ്ത്രവും.
ഏറ്റു മുട്ടലിന്റെ വിവരം രഹസ്യമാക്കി വക്കാൻകഴിഞ്ഞു.
അടുത്ത ബന്ധുക്കൾ മാത്രം അറിഞ്ഞു.
അക്ക്യൂട്ട് മയോകാർഡിയൽ ഇൻഫാർക്ഷൻ.
അടിയന്തരമായി ആഞ്ചിയോഗ്രാമും ആഞ്ചിയോപ്ലാസ്റ്റിയും.
യൂ.കെ യിൽ ഡോക്ടർമാരായം മകനും മകളുംപറന്നെത്തി.
ഫേസ്ബുക്കിലെ അടുത്ത സുഹൃത്തുക്കളിൽ നിന്നു പോലും
വിവരം മറച്ചു വച്ചു.സ്പൈസ്സ്സസ് ബോർഡിലെ
വിജീഷ്ണയ്ക്കു മാത്രമാണു എന്തോ സംശയം തോന്നിയത്.
മാർച്ച് മൂന്നു മുതൽ പത്തുവരെ കോട്ടയം തെള്ളകത്തെ
കാരിത്താസ് കാർഡിയോളജിക്കൽ സെന്ററിൽ കിടന്നു.
ജോണി ജോസഫ്, ദീപക് ഡേവിഡ്സൺ തുടങ്ങിയ
ഡോക്ടറന്മാരുടെ വിദഗ്ദപരിചരണത്തിൽ.
ഒരു മാസം വിശ്രമം.
മുപ്പത്തി ഒന്നാം തീയതിആദ്യ ചെക്കപ്പ്.
ഇപ്പോൾ വിശേഷം ഒന്നു മില്ല.
സുഖം.വിശ്രമം.

അടുത്ത ഒരേറ്റുമുട്ടൽ ഉണ്ടായാലതും അതി ജീവിക്കുമോ?
പറയാനൊക്കില്ല.
അതിന്റെ വിശദവിവരങ്ങൾ എഴുതാൻ
കഴിയണമെന്നുമില്ല.
അതിനാൽ കഴിഞ്ഞ മൂന്ന് ഏറ്റുമുട്ടലുകളെ കുറിച്ച്
വിശദമായി എഴുതാം.
മെഡിസിൻ പഠിപ്പിച്ച ഗുരുനാഥൻ കോട്ടയം മെഡിക്കല് കോളേജിലെ
മെഡിസിൻ വിഭാഗം റിട്ട്പ്രൊ.ഫസർ ഡോ.പാറയ്ക്കന്റെ
ഒരു കൃതിയുണ്ട്.
മൈ ബ്രഷെസ് വിത് ഡത്ത്.
മൂന്നു തവണ
ഹാർട്ട് അറ്റാക്ക് വരുകയം അതു മൂന്നിനേയും
അതിജീവിക്കയും ചെയ്ത പാറയ്ക്കൻ സാർ.
എന്നെ സബന്ധിച്ചിടത്തോളം
ആദ്യത്തേത് മുങ്ങി മരണവെപ്രാളം.1963 ല്
അടുത്തത് മസ്തിഷ്ഘാതം.15 വർഷം മുൻപ്.
പന്തളത്തു വച്ച്.
ഇപ്പോൾ ഹൃദയാഘാതവും(2014)