Saturday 9 August 2014

'കേരള മോഡൽ'

എൺപതുകളിൽ കേരളത്തിലെ പൊതുജനാരോഗ്യനില വികസിതരാജ്യങ്ങൾക്കൊപ്പം
നിലകൊണ്ട് 'കേരള മോഡൽ' സൃഷ്ടിക്കാൻ കാരണം അർപ്പണ ബോധമുള്ള പൊതുജനാരോഗ്യ
പ്ര്വർത്തകർ ഉണ്ടായിരുന്ന പ്രൈമറി ഹെൽത്ത് സെന്ററുകൾ ഒട്ടെല്ലാ ബ്ലോക്കുകളിലും
പ്രവർത്തിച്ചിരുന്നു എന്നലിനാലാണെന്ന കാര്യം "ജനകീയാാരോഗ്യ"ത്തിന്റെ പ്രവാചകർ
മറന്നു പോകുന്നു.രണ്ടു മെഡിക്കൽ ഒഫീസറന്മാർ 11.30 വരെ ചികിസ.അതിനുശേഷം
രോഗപ്രതിരോധപ്രവർത്തങ്ങൾക്കായി വീടുകൾ തോറും കയറി ഇറങ്ങിയ്രുന്നു.ഹെൽത്ത്
ഇൻസ്പെക്ടർ,ബി,ഏ അവരുടെ കീഴിൽ ഹെൽത്ത് അസ്സിസ്റ്റന്റ്,ബേസിക് ഹെൽത്ത് വർക്കർ,
ആക്സിലറി മിഡ് വൈഫുമാർ,ഫാമിലി പ്ലാനിംഗ് അസ്സിസ്ന്റുമാർ എന്നിങ്ങനെ അറുപതോളം
പൊതു ജനാരോഗ്യ പ്രവർത്തകർ.ഓരോ വീട്ടിലും മാസ്സത്തിൽ ഒരു തവണ വീതം ബേസിക്
ഹെൽത്ത്വർക്കറും ആക്സിലറി മിദ് വൈഫും കയറി ഇരിക്കണം.അവരെ സൂപവ് വൈസ്
ചെയ്യാൻ മറ്റു ചിലർ.എല്ലാവരേയും സൂപർവൈസ് ചെയ്യാൻ രണ്ടേ രണ്ട് മെഡിക്കൽ ഓഫീസ്സർ
മാർ.അവരും ഇടയ്ക്കിടെ വീടുകൾ സന്ദർശിക്കും.സെമിനാറുകൾ,ചർച്ചാ ക്ലാസ്സുകൾ,മെഡിക്കൽ
ക്യാമ്പുകൾ,പ്രതിരോധ കുത്തി വയ്പ്പുകൾ,സബ് സെന്ററുകളിൽ ഗർഭിണികൾക്കും ശിശുക്കൾക്കും
പരിശോധന,വൈറ്റമിൻ ഗുളിക വിതരണം,ലൂപ് നിക്ഷേപം,വന്ധ്യകരണത്തിനായി വാസ്ക്ടമി.പി.പി
എസ്സ്.
അന്നു കിടത്തി ചികിസയ്ക്കായിരുന്നില്ല പി.എച്.സികളിൽ പ്രാധാന്യം കൽപ്പിച്ചിരുന്നത്,രോഗപ്രതിരോധം,
ജനസംഖ്യാ നിയന്ത്രണം,പരിസര ശുചീകരണം.കക്കൂസ് നിർമ്മാണം.മാലിന്യ നിർമ്മാർജ്ഞനം,കൊതുകു
നശീകരണം,അച്ചു കുത്ത് എന്ന് അവാക്സീൻ,കുടിവെള്ളശുദ്ധീകരണം എന്നിവയ്ക്കും മുൻ ഗണന നൽകി.
കേരളം അക്കാലത്ത് പൊതു ജനാരോഗ്യ പ്രവർത്തനങ്ങളിൽ ആഗോള തലത്തിൽ മാതൃക് ആയി.
ഓർമ്മിക്കുക അന്നു നമ്മുടെ നാട്ടിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ വിരളം.
സൂപ്പർസ്പെഷ്യലിസ്റ്റ്കൾ ജനിച്ചിട്ടു പോലുമില്ല.
ഗുണപാഠം
----------
സ്പെഷ്യലിസ്റ്റ്,സൂപ്പർസ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ മാത്രം വിചാരിച്ചാൽ ആരോഗ്യനില
ഉയരില്ല.അതിനു സാധാരണക്കാരായ അർപ്പണ ബോധമുള്ള വെറും എം.ബി.ബി.എസ്സ്
ഡോക്ടർ മാർ മതി.

No comments:

Post a Comment