Saturday 23 November 2013

ബ്രയിൻ അറ്റായ്ക്ക്( സ്ട്രോക്ക് അഥവാ പക്ഷവധം).

ബ്രയിൻ അറ്റായ്ക്ക്( സ്ട്രോക്ക് അഥവാ പക്ഷവധം).

കൊച്ചിയിലെ ലൂർദ് ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ ന്യൂറോളജിസ്റ്റ്  ഡോ.ബോബി വർക്കി മാരാമറ്റം കൊച്ചിയിലെ സ്റ്റ്രോക്ക് രോഗികളെ കുറിച്ച് നടത്തിയ പഠനം ശ്ർദ്ധേയമാണ്.
50 വയസ്സുകഴിഞ്ഞവ്രിലാണു പക്ഷവധംഅഥവാ സ്റ്റ്രോക് അധികവും കാണപ്പെടുക.

വർഷം തോറും കൊച്ചിയിൽ 2000 പേർക്കു പക്ഷവധം എന്ന തളർച്ച് പിടിപെടുന്നു.ഇവരിൽ അര (0.5) ശതമാനത്തിൻ(100) പേർക്കു മാത്രമാണു യഥാസമയംശരിയായ ചികിസ ലഭിക്കുന്നത്.3-6 മണിക്കൂറിനുള്ളീൽ ആധുനിക സൗകര്യങ്ങളുള്ള
ഹോസ്പിറ്റലിൽ ചെന്നെത്തിക്കാൻ കഴിഞ്ഞാൽ മാത്രമാണു പ്രയോജനം കിട്ടുക.

ഹാർട്ട് അറ്റായ്ക്കിനേകുറിച്ചും അതിന്റെ ലക്ഷണങ്ങളെ കുറിച്ചും മലയാളി സമൂഹം ഇന്നറിവുള്ളവരത്രേ,എന്നാൽ ബ്രയിൻ അറ്റായ്ക്കിന്റെ കാര്യത്തിൽമലയാളി അത്ര ബോധമുള്ളവരല്ല.ഹാർട്ട് അറ്റായ്ക്കിൽ അടിയന്തര ചികിൽസകിട്ടാതെ വന്നാൽ രോഗി മരിക്കും.ബ്രയിൻ അറ്റായ്കിന്റെ കാര്യ്ത്തിൽ മരണം
സംഭവിച്ചില്ല എന്നു വരാം.എന്നാൽ ദീർഘകാലം മറ്റുള്ളവരെ ആശ്രയിച്ചുചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന രീതിയിൽ അനേക വർഷം കിടക്കയിൽകഴിയേണ്ടി വരാം.അവസാനം പുഴുത്തു ചാവേണ്ടിയും വരാം.

ഡോ.ബോബിയുടെ പഠനത്തിൽ 10-20 ശതമാനം രോഗികള്ക്കേ ആധുനിക ചികിൽസലഭിക്കുന്നുള്ളു.

കിടയ്ക്കയിൽ നിന്നെഴുനേൽക്കാൻ കഴിയാതെ വരുക,തലകറക്കം,ബാലൻസ് തെറ്റൽ,
അസഹ്യമായ തലവേദന, കുഴയുന്ന സംസാരം,
കേൾക്കുന്നതു മൻസ്സിലാകാതെ വരുക,
മുഖം കോടുക,കയ്യോ കാലോ രണ്ടുമോ തളർന്നു പോവുക എന്നിവയൊക്കെയാണു ലക്ഷണങ്ങൾ.
ദീർഘകാലമായി ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കാണു
സ്ട്രോക് വരുക.
ചികിസ പലപ്പോഴും പൂർണ്ണ രോഗ വിമുക്തി നൽകില്ല.

എന്നാൽ ശ്രദ്ധിച്ചാൽ പൂർണ്ണമായും തടയാവുന്ന സ്ഥിതി
വിശേഷമാണു സ്ട്രോക്ക്.
അതിനു വിപുലമായ രീതിയിൽ ബോധവൽക്കരണം നടത്തണം.
ഓർമ്മിക്കുക.നമുക്കെല്ലാം വരാവുന്ന,
എന്നാൽ തടയാവുന്ന ഒരു സ്ഥിതി വിശേഷമാണു
ബ്രയിൻ അറ്റായ്ക്ക്( സ്ട്രോക്ക് അഥവാ പക്ഷവധം).

No comments:

Post a Comment